Saturday, September 7, 2013

പൊലീസ് ജനനേന്ദ്രിയം തകര്‍ത്ത ജയപ്രസാദിനെതിരെ ജാമ്യമില്ലാ കേസും


പൊലീസ് ജനനേന്ദ്രിയം തകര്‍ത്ത് ജീവച്ഛവമാക്കിയ സിപിഐ എം പ്രവര്‍ത്തകന്‍ 

ജയപ്രസാദിനെതിരെ ജാമ്യമില്ലാ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചെന്നും ഔദ്യോഗിക 

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമുള്ള കുറ്റം ചുമത്തിയാണ് ജയപ്രസാദ് ഉള്‍പ്പെടെ 50 

പേര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തത്. കേസിന്റെ മറവില്‍ തലസ്ഥാന നഗരത്തിലും 

പരിസരങ്ങളിലും പൊലീസ് ഭീകരത സൃഷ്ടിക്കുകയാണ്. അര്‍ധരാത്രി വീടുകളില്‍ അതിക്രമിച്ചു 

കയറി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ ജയിലിടച്ചു. കഴക്കൂട്ടം വിളയില്‍കുളം 

കമുകറവിളാകം വീട്ടില്‍ ഷിജു (28), സിപിഐ എം കവറടി ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ 

യൂണിറ്റ് സെക്രട്ടറിയുമായ ആറ്റുകാലിലെ ദിനീത് (26) എന്നിവരെയാണ് രാത്രി വീട്ടില്‍നിന്ന് 

പിടിച്ചുകൊണ്ടുപോയി റിമാന്‍ഡിലാക്കിയത്. ജയപ്രസാദിനെ വേട്ടയാടിയ സംഭവത്തില്‍ 

എസ്ഐ വിജയദാസ് വെള്ളിയാഴ്ച ഒരു ചാനലില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നിട്ടും 

ഇയാള്‍ക്കോ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പൊലീസുകാര്‍ക്കെതിരെയോ കേസെടുക്കാന്‍ 

സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

No comments: